politics
‘യേശു’ നാമത്തിൽ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ച് ഡൊണാൾഡ് ട്രംപ്

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് യേശു നാമത്തില്‍. ട്രംപിന്റെ ‘പേഴ്സണൽ പാസ്റ്റർ’ എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച ഇലക്ഷൻ പ്രചാരണത്തിന് പ്രാർത്ഥനയോടെ തുടക്കമിട്ടത്. തന്റെ പ്രാർത്ഥനയിൽ യേശുനാമത്തില്‍ പോള ട്രംപിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയായിരിന്നു. ട്രംപിന്റെ വിളിക്കെതിരെ ഒരുമിച്ചിരിക്കുന്ന പൈശാചിക ശൃംഖലകൾ യേശു നാമത്തിന്റെ ശക്തിയാൽ തകരുകയും കീഴ്പ്പെടുകയും ചെയ്യട്ടെയെന്ന് പോള വൈറ്റ് ട്രംപിനെ ഒപ്പംനിർത്തി പ്രാർത്ഥിച്ചു.
ശത്രുക്കളിൽ നിന്നും, നരകത്തിൽ നിന്നും തനിക്കെതിരെ രൂപപ്പെടുന്ന എല്ലാ പദ്ധതികളും ട്രംപ് മറികടക്കുമെന്നും അവർ പറഞ്ഞു. ട്രംപിന്റെ വിളിയും, ലക്ഷ്യങ്ങളും, കുടുംബവും, ഇലക്ഷൻ വിജയവും എല്ലാ നമ്മളെക്കാളും ഉപരിയായ യേശുക്രിസ്തുവിന്റെ നാമത്താൽ താൻ പൊതിയുന്നെന്നും പോള വൈറ്റ് തന്റെ പ്രാർത്ഥനയിൽ കൂട്ടിച്ചേർത്തു. 2016ൽ ട്രംപ്, ഇലക്ഷൻ വിജയത്തിനു ശേഷം നടത്തിയ സത്യപ്രതിജ്ഞയിലും പോള വൈറ്റ് പ്രാർത്ഥനയ്ക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ പിന്തുടരുന്ന ട്രംപിനെതിരെ ആഗോള തലത്തില്‍ നിരീശ്വരവാദികള്‍ അടക്കമുള്ളവര്‍ അസ്വസ്ഥരാണ്.
politics
ക്രൈസ്തവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി ബിജെപി

കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സാന്നിധ്യമുള്ള പത്ത് ലോക്സഭാ മണ്ഡലങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രവുമായി ബി ജെ പി. ഇടുക്കി കോട്ടയം, പത്തനം തിട്ട, എറണാകുളം ചാലക്കുടി , മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസര്‍കോട് , വയനാട് എന്നീ നിയോജകമണ്ഡലങ്ങളില്‍ പ്രത്യേക കാര്യപരിപാടികള്‍ മുന്നോട്ട് വയ്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്.
ഇതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുളള അഞ്ച് ലോക്സഭാ നിയോജകമണ്ഡലങ്ങളില്‍ ബി ജെ പി വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിട്ടുളളതാണ്. അവിടെ വിവിധ ക്രൈസ്തവ സഭകളുമായി ആലോചിച്ച് രാഷ്ട്രീയ അജണ്ടകള്‍ തിരുമാനിക്കാനാണ് കേന്ദ്ര ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നത്.
Sources:azchavattomonline
politics
വിസ-ഫ്രീ ട്രാവല്‍ കരാര്‍ പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും

ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക് കടക്കുന്നു. വിസ- ഫ്രീ ട്രാവല്‍ കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഷാംഹായ് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്ക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തില്‍ സാധ്യമാകുക.
അതേസമയം ഇന്ത്യന്‍ പൗരന്മാര്ക്ക് കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.
ഇന്ത്യന്‍ പൗരന്മാര്ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തില്‍ ഉയര്‍ന്നുവന്നു. കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.
Sources:globalindiannews
politics
ഇസ്രയേലില്‍ ജയമുറപ്പിച്ച് നെതന്യാഹു; 65 സീറ്റുകളില്‍ വിജയം

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 87.6 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആകെയുള്ള 120 സീറ്റുകളില്‍ 65 സീറ്റുകള്‍ നെതന്യാഹുവിന്റെ സഖ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി യെയര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്നും ബാക്കിയുള്ള അഞ്ച് പാര്‍ലമെന്റ് സീറ്റുകള്‍ അറബ് ഹദാഷ്താല്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നുമാണ് ജറുസലേമിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ 40,81,243 വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. അതില്‍ 24,201 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍ സ്ഥിതിയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും നെത്യാനഹു വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിലീജിയന്‍സ് സയണിസം പാര്‍ട്ടിയുടെ പിന്തുണയോടെയാകും നെതന്യാഹു വീണ്ടും അധികാരത്തിലേറുക. ഇടതുപക്ഷമായ മെറെറ്റ്സ് പാര്‍ട്ടിയാണ് നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷിച്ച വിധത്തില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാതെ വരികയായിരുന്നു.
Sources:twentyfournews
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed